• Home  
  • ഓട്ടോ ഡ്രൈവറിൽ നിന്ന് ₹900 കോടി ബിസിനസ് സാമ്രാജ്യത്തിലേക്ക്
- Business - Life - Trending

ഓട്ടോ ഡ്രൈവറിൽ നിന്ന് ₹900 കോടി ബിസിനസ് സാമ്രാജ്യത്തിലേക്ക്

Bindu Jeera Fizz Story പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു കാലത്ത് ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന കെ. സത്യശങ്കർ എന്ന കർണാടകക്കാരൻ ഇന്ന് കൊക്കകോളയോടും പെപ്സിയോടും നേരിട്ട് ഏറ്റുമുട്ടി വിപണി പിടിച്ചടക്കിയ 900 കോടി രൂപ വിറ്റുവരവുള്ള വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്. ബിസിനസ് രംഗത്ത് വലിയ വിജയങ്ങൾ സ്വന്തമാക്കാൻ വമ്പൻ ബിരുദങ്ങളോ കോടിക്കണക്കിന് രൂപയുടെ പാരമ്പര്യ സ്വത്തോ വേണമെന്ന ധാരണകളെ തിരുത്തിക്കുറിക്കുകയാണ് കെ. സത്യശങ്കർ എന്ന വ്യവസായി. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു […]

Bindu Jeera Fizz success story

Bindu Jeera Fizz Story പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു കാലത്ത് ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന കെ. സത്യശങ്കർ എന്ന കർണാടകക്കാരൻ ഇന്ന് കൊക്കകോളയോടും പെപ്സിയോടും നേരിട്ട് ഏറ്റുമുട്ടി വിപണി പിടിച്ചടക്കിയ 900 കോടി രൂപ വിറ്റുവരവുള്ള വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്.

ബിസിനസ് രംഗത്ത് വലിയ വിജയങ്ങൾ സ്വന്തമാക്കാൻ വമ്പൻ ബിരുദങ്ങളോ കോടിക്കണക്കിന് രൂപയുടെ പാരമ്പര്യ സ്വത്തോ വേണമെന്ന ധാരണകളെ തിരുത്തിക്കുറിക്കുകയാണ് കെ. സത്യശങ്കർ എന്ന വ്യവസായി. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു കാലത്ത് ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഈ കർണാടകക്കാരൻ ഇന്ന് കൊക്കകോളയോടും പെപ്സിയോടും നേരിട്ട് ഏറ്റുമുട്ടി വിപണി പിടിച്ചടക്കിയ 900 കോടി രൂപ വിറ്റുവരവുള്ള വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്.

ദാരിദ്ര്യവും ഒരു ഓട്ടോറിക്ഷയും

കർണാടകയിലെ ബെല്ലാരി എന്ന ഗ്രാമത്തിൽ ജനിച്ച സത്യശങ്കറിന് പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം നിർത്തേണ്ടി വന്നു. എന്നാൽ പ്രതിസന്ധികളിൽ തളരാതെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഒരു സർക്കാർ പദ്ധതി വഴി വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങി. കഠിനാധ്വാനത്തിലൂടെ വായ്പ തിരിച്ചടച്ച അദ്ദേഹം വൈകാതെ ഓട്ടോ വിറ്റ് ഒരു അംബാസഡർ കാർ വാങ്ങി ടാക്സി സർവീസ് ആരംഭിച്ചു. ഈ ടാക്സി ഡ്രൈവർ ജീവിതമാണ് അദ്ദേഹത്തിന്റെ ബിസിനസ്സ് ചിന്തകൾക്ക് ആദ്യമായി വഴിത്തിരിവുണ്ടാക്കിയത്. തന്റെ ടാക്സിയിൽ യാത്ര ചെയ്യുന്ന വിദേശ വിനോദസഞ്ചാരികൾ ആരോഗ്യസംരക്ഷണത്തിനായി എപ്പോഴും പായ്ക്ക് ചെയ്ത കുടിവെള്ളം വാങ്ങുന്നത് ശ്രദ്ധിച്ച ശങ്കർ, വൃത്തിയുള്ള കുടിവെള്ള വിപണിയിൽ വലിയൊരു ബിസിനസ്സ് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി.

തുടക്കം സ്പെയർ പാർട്സ് കടയിൽ

1988ൽ ടാക്സി വിട്ട് പുത്തൂരിൽ ചെറിയ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കട ആരംഭിച്ച ശങ്കർ, പിന്നീട് ആളുകളുടെ പണം അടയ്ക്കാനുള്ള രീതി മനസ്സിലാക്കി ‘പ്രവീൺ കാപിറ്റൽ‘ എന്ന പേരിൽ മൈക്രോ ഫിനാൻസ് കമ്പനിയും തുടങ്ങി. എന്നാൽ കുടിവെള്ളം എന്ന ആശയം ഏറെ വർഷങ്ങളായി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 2000ൽ പുത്തൂരിനടുത്തുള്ള നരിമൊഗരു എന്ന ഗ്രാമത്തിൽ അദ്ദേഹം ഒരു ഫാക്ടറി സ്ഥാപിക്കുകയും കന്നഡയിൽ ‘ബിന്ദു’ (Bindu) എന്ന പേരിൽ കുടിവെള്ള ബ്രാൻഡ് പുറത്തിറക്കുകയും ചെയ്തു.

പെപ്സിയെയും കോക്കകോളയെയും ഞെട്ടിച്ച ‘ജീര ഫിസ്’

വെറും കുടിവെള്ളത്തിൽ മാത്രം ഒതുങ്ങാൻ ശങ്കർ ഒരുക്കമായിരുന്നില്ല. ഒരിക്കൽ ഉത്തരേന്ത്യൻ യാത്രയ്ക്കിടയിൽ ഒരു കടക്കാരൻ സോഡയിൽ ജീരകപ്പൊടിയും ഉപ്പും ചേർത്ത് നൽകുന്നത് കണ്ട ശങ്കർ, എന്തുകൊണ്ട് ഇത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഒരു പാനീയമാക്കി മാറ്റിക്കൂടാ എന്ന് ചിന്തിച്ചു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സ്വന്തമായി പരീക്ഷണങ്ങൾ നടത്തി ‘ബിന്ദു ഫിസ് ജീര മസാല’ (Bindu Fizz Jeera Masala) എന്ന കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് വിപണിയിലിറക്കി.

തുടക്കത്തിൽ വിപണി പിടിക്കുക എളുപ്പമായിരുന്നില്ല. കോക്കകോളയും പെപ്സിയും അടക്കിവാണിരുന്ന കടകളിൽ ബിന്ദു സോഡയ്ക്ക് ഇടം ലഭിച്ചില്ല. വിപണിയിലെത്തിച്ച പകുതിയോളം ബോക്സുകൾ തിരിച്ചുവന്നു. എന്നാൽ വലിയ പരസ്യ ബഡ്ജറ്റുകളില്ലാതെ, ഹൈവേകളിലെ മതിലുകളിൽ പെയിന്റ് ചെയ്ത് അദ്ദേഹം ബ്രാൻഡ് ജനങ്ങളിലെത്തിച്ചു. ഇന്ത്യൻ ജനതയ്ക്ക് എന്നും പ്രിയപ്പെട്ട നാടൻ രുചി കൃത്യമായി നൽകിയതോടെ, ബിന്ദു ജീര ഫിസ് ആളുകൾ ഇരുമകയ്യും നീട്ടി സ്വീകരിച്ചു. പ്രത്യേകിച്ചും എരിവുള്ള നാടൻ ഭക്ഷണത്തോടൊപ്പം ഈ പാനീയം തരംഗമായി മാറി.

900 കോടിയുടെ ഗ്രൂപ്പ്; ഗ്രാമീണർക്ക് തൊഴിൽ

നിലവിൽ സത്യശങ്കറുടെ നേതൃത്വത്തിലുള്ള ‘എസ്.ജി കോർപ്പറേറ്റ്സ്’ (SG Corporates) 900 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തുന്നത്. ഇതിൽ പാനീയങ്ങളും സ്നാക്സുകളും ഉൾപ്പെടുന്ന ‘ഹൗസ് ഓഫ് ബിന്ദു’ 570 കോടി രൂപയും, ധനകാര്യ വിഭാഗമായ ‘പ്രവീൺ കാപിറ്റൽ’ 330 കോടി രൂപയും നേടുന്നു. ജീര മസാല മുതൽ മാംഗോ ജ്യൂസ് വരെയുള്ള 55ലധികം ഉൽപ്പന്നങ്ങൾ ഇന്ന് ഈ കമ്പനിക്കുണ്ട്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വലിയ ഫാക്ടറികളുള്ള ഈ പ്രസ്ഥാനം ആയിരക്കണക്കിന് ഗ്രാമീണർക്കാണ് തൊഴിൽ നൽകുന്നത്. നഗരങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന ഗ്രാമീണർക്ക് സ്വന്തം നാട്ടിൽ ജോലി നൽകുക എന്നതായിരുന്നു ശങ്കറുടെ ലക്ഷ്യം. പാശ്ചാത്യ ശൈലികളെ അനുകരിക്കാതെ, സാധാരണക്കാരന്റെ ആവശ്യങ്ങളും പ്രാദേശിക വിപണിയുടെ കരുത്തും മനസ്സിലാക്കിയാൽ ആഗോള വമ്പന്മാർക്കെതിരെയും വൻ വിജയം നേടാമെന്ന് സത്യശങ്കറിന്റെ ഈ അസാധാരണ ജീവിതയാത്ര

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.