1977ൽ സ്പീൽബർഗ് ‘ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദി തേർഡ് കൈൻഡ്’ എന്ന ചിത്രമെടുക്കുമ്പോൾ ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകൾക്ക് വലിയ നിഗൂഢതയും അത്ഭുതവുമുണ്ടായിരുന്നു. എന്നാൽ 49 വർഷങ്ങൾക്കിപ്പുറം ‘ഡിസ്‌ക്ലോഷർ ഡേ’ റിലീസ് ചെയ്യുമ്പോൾ, അന്യഗ്രഹജീവികളും യുഎഫ്ഓകളും സോഷ്യൽ മീഡിയയിലെ കോൺസ്പിറസി തിയറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു. കൂടാതെ, ഒരു ദശകം മുൻപ് ഡെനിസ് വില്ലെനോവ് സംവിധാനം ചെയ്ത ‘അറൈവൽ’ (Arrival) എന്ന ചിത്രം അന്യഗ്രഹജീവികളുമായുള്ള മനുഷ്യന്റെ ആദ്യ സമ്പർക്കത്തെ അതീവ ദാർശനികവും റിയലിസ്റ്റിക്കുമായി അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ഇതിനെയെല്ലാം മറികടക്കാൻ പോന്ന ഒന്നും പുതിയ ചിത്രത്തിൽ കൊണ്ടുവരാൻ സ്പീൽബർഗിന് സാധിച്ചിട്ടില്ല.
ഹോളിവുഡ് സിനിമാ ചരിത്രത്തിൽ ‘ഫ്യൂച്ചർ’ എന്ന വാക്കിന് ഒരൊറ്റ അർത്ഥമേ ഉണ്ടായിരുന്നുള്ളൂ—സ്റ്റീവൻ സ്പീൽബർഗ്. സാങ്കേതികവിദ്യയുടേയും ഭാവനയുടേയും അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച ദൃശ്യവിസ്മയങ്ങൾ തലമുറകളെ സ്വാധീനിച്ചവയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡിസ്‌ക്ലോഷർ ഡേ’ (Disclosure Day) തിയേറ്ററുകളിൽ എത്തുമ്പോൾ, സിനിമയിൽ എപ്പോഴും വിപ്ലവം സൃഷ്ടിച്ചിരുന്ന സ്പീൽബർഗ്, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കാലഹരണപ്പെട്ട ശബ്ദമായി മാറിയോ എന്ന സംശയം പ്രേക്ഷകരിൽ ജനിപ്പിക്കുന്നു.
1977ൽ സ്പീൽബർഗ് ‘ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദി തേർഡ് കൈൻഡ്’ എന്ന ചിത്രമെടുക്കുമ്പോൾ ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകൾക്ക് വലിയ നിഗൂഢതയും അത്ഭുതവുമുണ്ടായിരുന്നു. എന്നാൽ 49 വർഷങ്ങൾക്കിപ്പുറം ‘ഡിസ്‌ക്ലോഷർ ഡേ’ റിലീസ് ചെയ്യുമ്പോൾ, അന്യഗ്രഹജീവികളും യുഎഫ്ഓകളും സോഷ്യൽ മീഡിയയിലെ കോൺസ്പിറസി തിയറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു. കൂടാതെ, ഒരു ദശകം മുൻപ് ഡെനിസ് വില്ലെനോവ് സംവിധാനം ചെയ്ത ‘അറൈവൽ’ (Arrival) എന്ന ചിത്രം അന്യഗ്രഹജീവികളുമായുള്ള മനുഷ്യന്റെ ആദ്യ സമ്പർക്കത്തെ അതീവ ദാർശനികവും റിയലിസ്റ്റിക്കുമായി അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ഇതിനെയെല്ലാം മറികടക്കാൻ പോന്ന ഒന്നും പുതിയ ചിത്രത്തിൽ കൊണ്ടുവരാൻ സ്പീൽബർഗിന് സാധിച്ചിട്ടില്ല.
ഏതാണ്ട് എൺപത് വയസ്സിലേക്ക് അടുക്കുന്ന സ്പീൽബർഗ് തന്റെ കരിയറിലെ പ്രിയപ്പെട്ട ഴോറുകളായ വിസിൽബ്ലോവർ (The Post), ഹാർഡ് സയൻസ് ഫിക്ഷൻ (Minority Report), ഏലിയൻ സിനിമകൾ (E.T.) തുടങ്ങിയവയുടെ മിശ്രണമാണ് ഈ ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്. ചിത്രത്തിൽ സ്പീൽബർഗിന്റെ പഴയകാല സിനിമാ ശൈലിയുടെ മിന്നലാട്ടങ്ങൾ കാണാം. കാർ ചേസിംഗും തമാശകളും കോർത്തിണക്കിയ രംഗങ്ങളും, അദ്ദേഹത്തിന്റെ സ്ഥിരം സിനിമാറ്റോഗ്രാഫറായ കാമിൻസ്കിയുടെ മികച്ച ലോങ് ഷോട്ടുകളും ചിത്രത്തിന് അനലോഗ് കാലത്തിന്റെ ഭംഗി നൽകുന്നുണ്ട്. സിജിഐ സാങ്കേതികവിദ്യയുടെ അതിപ്രസരം നേരിടുന്ന ഇന്നത്തെ കാലത്ത് ഇത്തരം യഥാർത്ഥ ആക്ഷൻ രംഗങ്ങൾ കാണാൻ സുഖമുള്ളതാണെങ്കിലും, സാം മെൻഡിസിനെപ്പോലെയുള്ള സമകാലിക സംവിധായകർ ഇത്തരം രംഗങ്ങളെ ഇതിലും വലിയ ഉയരങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
145 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ അതിന്റെ വിരസതയാണ്. അമിത വിവരങ്ങളാൽ ശ്വാസം മുട്ടുന്ന ഇന്നത്തെ ലോകത്ത് എല്ലാ സത്യങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടോ എന്നൊരു ചോദ്യം സിനിമ മുന്നോട്ട് വെയ്ക്കുന്നു. എന്നാൽ അതിന് സ്പീൽബർഗ് നൽകുന്ന ഉത്തരം അത്ര ആഴമുള്ളതല്ല. വില്ലൻ കഥാപാത്രത്തിന്റെ ക്രൂരതയ്ക്ക് പിന്നിലെ കാരണം മൺമറഞ്ഞുപോയ ഭാര്യയാണെന്നുള്ള പഴയ ഫോർമുല കഥാകൃത്ത് ഡേവിഡ് കോപ്പ് ഇവിടെയും ആവർത്തിക്കുന്നു. ഒടുവിൽ പുറത്തുവരുന്ന വലിയ രഹസ്യമാകട്ടെ, നമ്മൾ സോഷ്യൽ മീഡിയയിൽ രാത്രികാലങ്ങളിൽ കാണാറുള്ള സാധാരണ ഗൂഢാലോചനാ വീഡിയോകളേക്കാൾ വലുതായിട്ടൊന്നും തോന്നുന്നുമില്ല.

